കുരുതി
ഒറ്റപ്പെട്ട ഒരു മലയോരപ്രദേശത്ത്, ഒരു പ്രളയകാലദുരന്തത്തിൻ്റെ ഓർമ്മകളും പേറി, തൻ്റെ മുൻകോപിയായ വാപ്പയുടെയും അനിയൻ്റെയും കൂടെ ജീവിക്കുകയാണ് റബ്ബർ വെട്ടുകാരനായ ഇബ്രാഹിം. അയാൾക്ക് ആകെ ഒരു താങ്ങായുള്ളത് അയൽക്കാരിയായ സുമതിയും സഹോദരൻ പ്രേമചന്ദ്രനുമാണ്.
